പഞ്ചാബ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സദ്ദു സിങ് അറസ്റ്റില്‍. ഇന്ന് രാവിലെ പഞ്ചാബ് വിജിലൻസ് ബ്യൂറോയാണ് സദ്ദു സിങിനെ അറസ്റ്റ് ചെയ്തത്. വനം വകുപ്പ് മന്ത്രിയായിരിക്കെ മരം മുറിക്കുന്നതിന് അനുവാദം നല്‍കുന്നതിനായി കൈകൂലി കൈപ്പറ്റിയെന്നാണ് സദ്ദു സിങിനെതിരെയുള്ള കേസ്. ഈ കേസുമായി ബന്ധപ്പെട്ട് ജില്ലാ ഫോറസ്റ്റ് ഓഫീസർ ഗുമൻപ്രീത് സിങ്ങിനെയും കരാറുകാരൻ ഹർമീന്ദർ സിംഗ് ഹമ്മിയെയും അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ജില്ലാ ഫോറസ്റ്റ് ഓഫീസർ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍ മന്ത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഴിമതി നിരോധന നിയമം, ഐപിസി സെക്ഷൻ 120-ബി (ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് സദ്ദു സിങിനെതിരെ കേസെടുത്തിരിക്കുന്നത്. 25,000ത്തിലധികം മരങ്ങൾ അനധികൃതമായി വെട്ടിമാറ്റിയ സംഭവത്തിൽ സദ്ദു സിങിന് പങ്കുണ്ടെന്നും കേസില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവായ സദ്ദു സിങ് പഞ്ചാബിലെ നഭ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ സദ്ദു സിങ് അഞ്ച് തവണ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ വനം വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ അഴിമതിയിലാണ് മുന്‍ മന്ത്രി അറസ്റ്റിലായിരിക്കുന്നത്.