ഡല്‍ഹി: ഹോട്ടലുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ഹോട്ടലിന്‍റെ സര്‍വ്വീസ് ഇഷ്ടമായെങ്കില്‍ ടിപ്പ് നല്‍കാം. എന്നാല്‍ ഹോട്ടലുകള്‍ ഭക്ഷണ ബില്ലുകളിൽ 'സർവീസ് ചാർജ്' ചേര്‍ത്ത് അധിക തുക ഈടാക്കാന്‍ സാധിക്കില്ലെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ഹോട്ടലുകള്‍ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. റസ്റ്റോറന്റ് ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നേരത്തെയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹോട്ടല്‍ ഉടമകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹോട്ടല്‍ ഉടമകള്‍ക്ക് ജീവനക്കാരുടെ ശമ്പളം നല്കാന്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ സാധിക്കില്ല. വരുമാനവും ചെലവും ഒരു പോലെ കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭക്ഷണത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഉടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ അധികാരം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കരുതെന്നും സർവീസ് ചാർജ് ഒഴിവാക്കിയാൽ നഷ്ടമുണ്ടാകുമെന്ന റസ്റ്റോറന്റ് ഉടമകളുടെ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 2017 ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നാണ് ഉത്തരവില്‍ പറയുന്നത്.