ഡല്‍ഹി: ദേശീയ പതാകയെ അപമാനിച്ച ബിജെപി നേതാവും എല്‍ എല്‍ എയുമായ കെ എസ് ഈശ്വരപ്പക്കെതിരെ കേസ് എടുക്കണമെന്ന് എ എ പിയുടെ രാജ്യസഭ എം. പി. സഞ്ജയ് സിങ്. കാവി പതാക ഇന്ത്യയുടെ ദേശീയ പതാകയായി മാറുമെന്ന ഈശ്വരപ്പയുടെ പ്രസ്താവനക്കെതിരെയാണ് സഞ്ജയ് സിങ് രംഗത്തെത്തിയത്. ഈശ്വരപ്പക്കെതിരെ ഡൽഹി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 50 വർഷത്തിലേറെയായി ആർഎസ്‌എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ല. ബിജെപി ദേശീയ പതാകയെ എതിർക്കുന്നുവെന്ന് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ബിജെപി ആഗ്രഹിക്കുന്നത് ദേശീയ പതാകയേയും കാവിവത്കരിക്കമെന്നാണ്. ഇതിന്‍റെ ഉദാഹരണമാണ് ഈശ്വരപ്പയുടെ പ്രസ്തവാന - സഞ്ജയ് സിങ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വര്‍ഷങ്ങളായി കാവി കൊടിയെ സ്നേഹിക്കുകയാണ്. ഒരിക്കല്‍ ഈ കൊടി ദേശീയ പതാകയായി മാറും. അതിനായി എല്ലാവരും കാത്തിരിക്കണമെന്നാണ് മുന്‍ മന്ത്രി കൂടിയായ ഈശ്വരപ്പ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. ബിജെപി ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ദേശിയതയെ കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് സാമൂഹിക മധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.