കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യ വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി കേരളാ ഹൈക്കോടതി. റാലിയില്‍ എന്ത് മുദ്രാവാക്യവും വിളിക്കാമെന്നാണോ കരുതുന്നതെന്ന് ചോദിച്ച കോടതി സംഭവത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. പോപ്പുലർ ഫ്രണ്ട്, ബജ്രംഗ്ദൾ റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയുടെ മുൻപാകെ വന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ മാത്രമല്ല, പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും കേസ് എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ റാലിയില്‍ ഉയര്‍ന്നു വന്ന മുദ്രാവാക്യം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരായ അന്വേഷണ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 24 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ കേസില്‍ ആദ്യം അറസ്റ്റിലായ പി എ നവാസ്, അൻസാർ എന്നിവരെ മെയ് 31 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.