തിരുവനന്തപുരം: എ എ റഹിം എം പിയടക്കം 12 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. കേരള യൂണിവേഴ്സിറ്റി സമരവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എസ് എഫ് ഐ നടത്തിയ സമരത്തിനിടെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും ശാരീരികമായും മാനസികമായും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മി നല്കിയ പരാതിയിലാണ് കോടതി നടപടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എ എ റഹിം, എസ് എഫ് ഐ പ്രവര്‍ത്തകരായിരുന്ന എസ്. അഷിദ, ആർ. അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു.എസ്.ആർ, ആദർശ് ഖാൻ, ജെറിൻ, അൻസാർ.എം, മിഥുൻ മധു, വിനേഷ് വി.എ, അപർണ ദത്തൻ, ബി.എസ്. ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള പ്രതികള്‍. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി വിജയലക്ഷ്മിയുടെ എതിർപ്പിനെതുടർന്ന് കോടതി തള്ളിയിരുന്നു. കോടതിയില്‍ ഹാജരാകുകയാണെങ്കില്‍ ജാമ്യമനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.