കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താ സമ്മേളനങ്ങൾ 'ഷോ' ആണെന്ന് പി. ടി. തോമസ് എം എൽ എ. മുഖ്യമന്ത്രിയുടെ വൈകീട്ടത്തെ വാർത്താ സമ്മേളനം വരെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ പുറത്ത് വിടാത്തത് ശരിയല്ലെന്നും പി.ടി. തോമസ് വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് അപ്പപ്പോൾ വിവരങ്ങൾ അറിയിക്കാനുള്ള സംവിധാനം ഒരുക്കണം. കാസർകോഡും ഇടുക്കിയിലുമുള്ള രോഗികളെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന രോഗികളെ അപമാനിക്കുന്നതാണ്. രാഷ്ട്രീയം നോക്കി രോഗികളോട് വിവേചനമുണ്ട്. കോട്ടയത്തും എറണാകുളത്തും ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നത് സംസ്ഥാന സർക്കാറിന്റെ വീഴ്ചയാണ്. കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലും രോഗികളെ നിരീക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായി. ലോകാരോഗ്യ സംഘടയുടെ മാനദണ്ഡങ്ങൾ കേരളത്തിൽ പാലിക്കുന്നില്ലെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി