തലപ്പാടി അതിർത്തി തുറക്കണമെന്ന ഹൈക്കോടതി വിധി കർണാടക തള്ളി . കേരളത്തിൽ നിന്നുള്ള ആംബുലൻസുകൾ കർണാടക പൊലീസ് തലപ്പാടി അതിർത്തിയിൽ തടഞ്ഞു. ഹൈക്കോടതി വിധി പ്രകാരം ആംബുലൻസുകൾ കടത്തിവിടുമെന്ന് മംഗലാപുരം ജില്ലാ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. ആംബുലൻസിലെ രോഗികളെ പരിശോധിക്കാനായി മെഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ കേരളത്തിൽ നിന്നുള്ള ആംബുലൻസുകളെ അതിർത്തി കടക്കാൻ കർണാടക പൊലീസ് അനുവദിച്ചില്ല. കര്‍ണാടകത്തില്‍ നിന്നുള്ള ചില ചരക്ക് വാഹനങ്ങളെ ഇന്ന് തലപ്പാടി അതിര്‍ത്തി വഴി കേരളത്തിലേക്ക് കടത്തിവിട്ടു.
കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയേക്കും. അതുവരെ കേരളത്തിൽ നിന്നുള്ള വാഹനം കടത്തിവിടേണ്ടെന്നാണ് കർണാടകയുടെ തീരുമാനം.
അതിനിടെ കര്‍ണാടക അതിര്‍ത്തി അടച്ചതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വരറാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതിര്‍ത്തി വഴി അവശ്യസര്‍വീസുകളും ചരക്കു നീക്കവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.