കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ തിരുവച്ചിറ, ചേവായൂര്‍ ബാങ്ക് പ്രസിഡന്‍റ് ഇ പ്രശാന്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് ഡി സി സി നേതൃത്വം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കെ പി സി സിയുടെ തീരുമാനം. പ്രശാന്ത് കുമാറും, രാജീവനും ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഡിസിസി നേതൃത്വം ആദ്യം മുതല്‍ ആവശ്യപ്പെട്ടിരുന്നത്. ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ സുരേഷിന് താക്കീത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ് യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഡി സി സി നല്‍കിയ റിപ്പോര്‍ട്ടില്‍ അവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രാജീവൻ മാസ്റ്ററോട് പരസ്യമായി ഖേദം പ്രകടിപ്പിക്കാനും നേതൃത്വം നിർദ്ദേശം നൽകി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വനിതാ മാധ്യമപ്രവര്‍ത്തകയടക്കമുളളവരെ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്തിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റ് യൂ രാജീവന്റെ നേതൃത്വത്തില്‍ ടി സിദ്ദിഖ് അനുയായികളാണ് യോഗം ചേര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതോടെയാണ് പ്രശ്നം സംഘര്‍ഷത്തില്‍ കലാശിച്ചത്.