കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങൾ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതി. അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ ഭയം കൊണ്ട് ആരും മുതിരുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
മന്നം ഷുഗര്‍ മില്ലിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനത്ത് എവിടെ നോക്കിയാലും കൊടി മരങ്ങളാണ്. ഇതില്‍ എത്ര കൊടിമരങ്ങളാണ് അനധികൃതമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കൃത്യമായ ഉത്തരം അറിയില്ലെന്നും ഏകദേശം 42,337 കൊടിമരങ്ങള്‍ ഉണ്ടെകുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഏകദേശ കണക്കില്‍ തന്നെ ഇത്രയും കൊടിമരങ്ങള്‍ എന്നത് ഗൗരവകരമാണെന്നും കോടതി കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളിലും സ്ഥലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ കോടതി നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊടിമരം പലപ്പോഴും ക്രമസമാധാന പ്രശനങ്ങള്‍ക്ക് വരെ വഴി വെക്കുന്നുണ്ട്. ഭൂസംരക്ഷണ നിയമത്തിന്‍റെ ലംഘനമാണ് നടക്കുന്നത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശം.