ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മെഹുവ മൊയ്ത്ര. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസിന്‍റെ അവലോകന യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പങ്കെടുത്തതിനെതിരെയാണ് മഹുവ മൊയ്ത്രയുടെ വിമര്‍ശനം. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പാര്‍ലമെന്‍റുമായോ സംസ്ഥാനങ്ങളുമായോ ചര്‍ച്ച ചെയ്യാതെ, പകരം ആര്‍ എസ് എസിന്‍റെ അവലോകന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തെതിനെതിരെയാണ് മഹുവയുടെ പ്രതികരണം.
നിങ്ങള്‍ ജീവിക്കുന്നത് ചാണക റിപബ്ലിക്കലാണ്. അത് നിങ്ങള്‍ക്ക് തന്നെ അറിയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ പാര്‍ലമെന്‍റിലോ, സംസ്ഥാനങ്ങളുമായോ ഇതുവരെ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. എന്നാല്‍, വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ നിങ്ങള്‍ ആര്‍ എസ് എസ് നടത്തുന്ന എൻ ഇ പി വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കയാണ് ചെയ്തത് - മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ആര്‍ എസ് എസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അവലോകന യോഗം സംഘടിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കൊപ്പം, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും ജിതേന്ദ്ര സിങ്ങും പരിപാടിയിൽ പങ്കെടുത്തിരുന്നു. 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് പകരമാണ് പുതിയ വിദ്യാഭ്യാസ നയം. പുതിയ നയം അനുസരിച്ച് സ്കൂള്‍ - കോളേജ് തലത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുകയെന്നാണ് ഉദ്ദേശിക്കുന്നത്.