എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത മുന്‍ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ ഇന്ന് വാദം കേള്‍ക്കും. മുഫീദ തസ്‌നി, നജ്മ തബ്ഷീറ എന്നിവരടക്കമുള്ള പത്ത് പരാതിക്കാരോടും ഇന്ന് 11 മണിക്ക് കോഴിക്കോട് വെച്ച് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എംഎസ്എഫ് യോഗത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ. നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്.
എന്നാല്‍, വനിതാ കമ്മീഷനെ സമീപിച്ച ഹരിത നേതാക്കളുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നു വിലയിരുത്തിയ ലീഗ് നേതൃത്വം ആദ്യം കമ്മിറ്റി മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു. ലീഗ് നേതൃത്വത്തിന്‍റെ ശക്തമായ സമ്മര്‍ദ്ദം വകവയ്ക്കാതെ വനിത കമ്മിഷനിൽ നൽകിയ പരാതി ഒരുകാരണവശാലും പിൻവലിക്കില്ലെന്നും നീതി ലഭിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും ഹരിതാ നേതാക്കള്‍ പറയുന്നു. ആരോപണ വിധേയരായവരെ സംരക്ഷിച്ചും പരാതിക്കാരെ തള്ളിയുമുള്ള ലീഗിന്‍റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഹരിത നേതാക്കള്‍ രേഖപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ഇക്കാര്യത്തില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പരാതിക്കാരായ പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനെ അറസ്റ്റ് ചെയ്ത് നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. അതേസമയം, പി. കെ. നവാസ് അടക്കമുള്ളവര്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് തങ്ങള്‍ സാക്ഷികളാണെന്ന് എംഎസ്എഫ് സംസ്ഥാനജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും മറ്റു രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരും വ്യക്തമാക്കിയിട്ടുണ്ട്. ലത്തീഫിനോട് ലൈംഗികാധിക്ഷേപമുണ്ടായ വിവാദ യോഗത്തിന്റെ മിനുട്സ് ഹാജരാക്കാൻ കേസന്വേഷിക്കുന്ന ചെമ്മങ്ങാട് പൊലിസ് നിര്‍ദേശിച്ചിരുന്നു.