ഡല്‍ഹി: കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടത് അടഞ്ഞ അധ്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കനയ്യ സി പി ഐയില്‍ നിന്നു മാറിയതിനെക്കുറിച്ച് സ്വാഭാവികമായും പാര്‍ട്ടിയില്‍ ചര്‍ച്ചയുണ്ടാകുമെന്നും കാനം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ, കർഷക സമരം, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നീ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. വിജയവാഡയിൽ ചേരുന്ന പാർട്ടി കോൺഗ്രസിൻറെ തീയതി സംബന്ധിച്ചും യോഗം തീരുമാനമെടുക്കും. സി പി ഐ ദേശീയ കൗൺസിൽ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു കാനം രാജേന്ദ്രന്‍. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദേശീയ കൗൺസിൽ യോഗം തിങ്കളാഴ്ച സമാപിക്കും.
കഴിഞ്ഞ ദിവസമാണ് കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്തെത്തിയാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ ഇരുവരുടെയും സ്ഥാനം എന്തായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. എങ്കിലും കോണ്‍ഗ്രസിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഇരുവര്‍ക്കും സാധിക്കുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. നേരത്തേത്തന്നെ കനയ്യ കുമാറും ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും പലതവണ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെ സി പി ഐ നേതൃത്വം കനയ്യ കുമാറുമായി അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്ഗ്രസ് പ്രവേശത്തിന് തൊട്ടുപിന്നാലെ, കനയ്യ കുമാര്‍ പാര്‍ട്ടിയെ ചതിച്ചു എന്ന പ്രസ്താവനയുമായി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ രംഗത്തെത്തിയിരുന്നു. ബീഹാര്‍ തലസ്ഥാനമായ പാട്നയിലെ സിപിഐ ഓഫീസില്‍ നിന്ന് എ സി അഴിച്ചുകൊണ്ടുപോയതും വിമര്‍ശന വിധയമായിരുന്നു. എന്നാല്‍ പാര്‍ട്ടി വിടുന്ന കാര്യം താന്‍ ഡി രാജയോട് പറഞ്ഞിരുന്നുവെന്നാണ് കനയ്യ കുമാര്‍ പ്രതികരിച്ചത്.