തിരുവനന്തപുരം: മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ റോളാണ് പിണറായി സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തില്‍ മതനിരപേക്ഷത നിലനിര്‍ത്തേണ്ടവര്‍ ഇന്ന് സവര്‍ക്കറെയും ഗോള്‍വാക്കറേയും പഠിപ്പിക്കുകയാണ്. പൊലീസില്‍ മാത്രമല്ല എല്ലാ മേഖലകളിലും കാവി വല്‍ക്കരണത്തിന് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.
പിണറായി വിജയനെ താന്‍ പുകഴ്ത്തിയെന്ന തരത്തില്‍ വാര്‍ത്ത കൊടുത്തവര്‍ തന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും മതവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടു പോകാൻ ശ്രീ കെ. കരുണാകരന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാ മതവിഭാഗങ്ങളുടെയും, ജനങ്ങളുടേയും കണ്ണിൽ പൊടിയിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അതാണ് തിരുവനന്തപുരത്തുവച്ച് താന്‍ പറഞ്ഞതിന്റെ സാരാംശം എന്നും മുരളീധരന്‍ വിശദീകരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മതേതര കേരളം ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. അധികാരത്തിനുവേണ്ടി ഏതു നിലപാടും സ്വീകരിക്കാൻ പിണറായിക്ക് മടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.