ചെന്നൈ: നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം നല്‍കണമെന്നാണ് തമിഴ്‌നാടിന്‍റെ ആവശ്യം. ബില്ലിനെ പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയും പിന്തുണച്ചു. നീറ്റ് പരീക്ഷയെ ഭയന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ബില്‍ അവതരിപ്പിച്ചത്.
പ്ലസ് ടൂ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആദ്യം മെഡിക്കല്‍ പ്രവേശനമെങ്കിലും , 2017 ല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുകയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആണ് നീറ്റ് പരീക്ഷ നടത്തുന്നത്. സംസ്ഥാന സിലബസില്‍ നിന്ന് വ്യത്യസ്ഥമായ ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടാവുക. അതിനാല്‍ നീറ്റ് പരീക്ഷ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്നും സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം, നീറ്റ് പരീക്ഷ സമുഹത്തിലെ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി എ കെ രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ താഴെത്തട്ടിലുള്ളവരെ മാനസികമായി സമര്‍ദ്ദത്തിലാക്കുന്നുവെന്നു കണ്ടെത്തിയെന്നാണ് സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞത്.