ഡല്‍ഹി: ത്രിപുരയിലെ ബിജെപി ആക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ട്. കേന്ദ്രമന്ത്രി അമിത് ഷാ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും, ഇല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങളുണ്ടാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസം, എട്ട് സിപിഎം ഓഫീസുകൾ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതില്‍ മൂന്നെണ്ണം കത്തിക്കുകയും ചെയ്തിരുന്നു. ആ ഓഫീസുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും ആക്രമിക്കപ്പെട്ടു. പാര്‍ട്ടിയുടെ പത്ത് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് - പ്രകാശ് കാരാട്ട് പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും ഇതിനെതിരെ സിപിഎം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് അഗര്‍ത്തലയില്‍ സിപിഎം ഓഫീസുകള്‍ക്കു നേരേ ആക്രമണമുണ്ടായത്. ബിജെപി നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ റാലിക്ക് ശേഷമാണ് അക്രമം നടന്നത്.