ചെന്നൈ: സിബിഐയുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. കൂട്ടിലടച്ച തത്തയുടെ അവസ്ഥയാണ് സിബിഐയുടെതെന്ന് മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുള്ള സിബിഐയെ എല്ലാ കാര്യങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടിലെ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അതോടൊപ്പം സിബിഐക്ക് കൂടുതൽ അധികാരങ്ങളും, പ്രത്യേക പദവി നൽകുന്ന നിയമം കൊണ്ടുവരാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെരഞ്ഞെടുപ്പ് കമ്മീഷനും സി.എ.ജിക്കും ഉള്ളതു പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സി.ബി.ഐക്ക് സാധ്യമാകുന്ന തരത്തിലുളള നിയമം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. പോലീസിന് തെളിയിക്കാന്‍ പറ്റാതെ വരുന്ന കേസുകള്‍ സി.ബി.ഐക്ക് വിടണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നത് അവരുടെ വിശ്വാസം കൊണ്ടാണെന്നും ജസ്റ്റിസ് എന്‍. കിരുബകരന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.