ഷില്ലോങ്ങ്: സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കിടയില്‍ സംസ്ഥാനത്തുണ്ടായ കലാപങ്ങളെ തുടര്‍ന്ന് മേഘലയ ആഭ്യന്തരമന്ത്രി ലഖ്മെൻ റിംബുയി രാജിവെച്ചു. മുന്‍ വിമത നേതാവിന്‍റെ മരണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് അക്രമങ്ങളുണ്ടായത്. കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുൻ വിമത നേതാവ് ചെറിഷ്സ്റ്റാർഫീൽഡ് തങ്കിയോവിന്‍റെ വസതിയിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് അദ്ദേഹം കൊല്ലപ്പെട്ടത്. അതിനാല്‍ സംഭവത്തെ കുറിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് തന്‍റെ രാജിയാണ് നല്ലതെന്നും ലഖ്മെൻ റിംബുയി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ഥാനമൊഴിയാനുള്ള തീരുമാനത്തെ തന്‍റെ പാർട്ടിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി അംഗീകരിച്ചിട്ടുണ്ട്. തങ്കിയോവിന്‍റെ കൊലപാതകത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം അനുവദിക്കുന്നതിന് പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സര്‍ക്കാരിന് രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.