ഡല്‍ഹി: ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്റർ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, തന്‍റെ അക്കൗണ്ട് തടഞ്ഞുകൊണ്ട് രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ദശലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിൽ തന്നെ പിന്തുടരുന്നത്. സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത് രാജ്യത്തെ ജനാധിപത്യ ഘടനയ്‌ക്കെതിരെയുള്ള ആക്രമണമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന് കീഴടങ്ങിയ ഒരു സാമൂഹിക മാധ്യമത്തെ നമ്മുടെ രാഷ്ട്രീയം നിര്‍വ്വചിക്കാന്‍ അനുവദിക്കണമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. പാര്‍ലമെന്‍റില്‍ തങ്ങളെ സംസാരിക്കാന്‍ അനുവദിക്കാറില്ല. അതോടൊപ്പം മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തതില്‍ പ്രതിഷേധ ക്യാംപെയ്‌നുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.