വിദിശ: മധ്യപ്രദേശിലെ വിദിശയില്‍ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 40 ഓളം പേര്‍ കിണറ്റില്‍ വീണു. ഇതില്‍ 4 പേര്‍ മരണപ്പെട്ടു. അപകടത്തില്‍പ്പെട്ട 23 ആളുകളെ രക്ഷപ്പെടുത്തി. കുട്ടി കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതറിഞ്ഞ് കിണറിന് ചുറ്റുമുള്ള ആള്‍മറയില്‍ ആളുകള്‍ തിങ്ങി കൂടിയതാണ് വലിയ ദുരന്തത്തിന് വഴി വെച്ചത്.
മധ്യപ്രദേശ് ആരോഗ്യ- വിദ്യാഭ്യാസ മന്ത്രി വിശ്വാസ് കൈലേഷ് സാരങ്ങിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. രക്ഷപ്പെടുത്തിയ ആളുകളെ ആശുപത്രികളിലേക്ക് മാറ്റി, ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കിണറ്റില്‍ വീണ കുട്ടിയെയും, ബാക്കിയുള്ള ആളുകളെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അപകടത്തിൽപ്പെട്ട 23 പേരെ രക്ഷപ്പെടുത്തി, നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കളിക്കുന്നതിനിടയിലാണ് കുട്ടി കിണറ്റില്‍ വീണത്. വിവരം അറിഞ്ഞ് ആളുകള്‍ തടിച്ചുകൂടുകയും, ഭാരം താങ്ങാനാവാതെ ചുറ്റുമതില്‍ ഇടിഞ്ഞ് ആളുകള്‍ കിണറ്റിലേക്ക് വീഴുകയുമായിരുന്നുവെന്ന് ഭോപ്പാൽ അഡിഷനൽ ഡിജിപി സായ് മനോഹരും വ്യക്തമാക്കി.