സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3424 കേസുകളാണ്. പരസ്യമായി സിപിഎം പാർട്ടി സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നതെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
കേസില്‍ പ്രതിയെ വെറുതെ വിടുന്നതിലേക്ക് എത്തിച്ചത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് എന്ന് പറയുകയാണ് ഹരി മോഹന്‍. ഇരയുടെ മൊഴികളിലെ വൈരുദ്യം പോലും പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നതടക്കമുളള കാര്യങ്ങള്‍ അക്കമിട്ട് വിവരിക്കുകയാണ് ഹരി മോഹന്‍.
അധികാരത്തിൻ്റെ ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഒരാൾ, അത് ഒരു ബിഷപ്പ് ആകട്ടെ ഒരു എം. ഡി യാകട്ടെ എം എൽ യോ പോലീസ് ഉദ്യോഗസ്ഥനോ അധ്യാപകനോ ആകട്ടെ ഇത്തരമൊരു സന്ദേശം ഇരയാക്കപ്പെട്ട നിസ്സഹായയായ ഒരു സ്ത്രീയ്ക്ക് അവൾക്ക് താത്പര്യമില്ലാത്ത എന്നാൽ സമ്മർദ്ദത്താൽ കീഴ്പ്പെട്ട ബന്ധത്തിനു
കേരളത്തിലെ സ്ത്രീകൾ ഫ്രാങ്കോയുടെ പീഡനങ്ങളേററ് മുറിവേററ ശരീരവും മനസ്സുമായി ഇന്നും പോരാട്ടത്തിൻെറ വഴിയിൽ ഉറച്ചുനില്ക്കുന്ന ആ കന്യാസ്ത്രീയോടും അവരെ പിന്തണയ്ക്കുന്ന മററു കന്യാസ്ത്രീ സഹോദരിമാരോടും ഒപ്പമാണ്-
എന്നാൽ ട്രയലിൽ ശിക്ഷിക്കപ്പെട്ട കേസുകളിൽ ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കുന്നത്, അത്ര അസാധാരണവുമല്ലെന്നും ഷാഹിന പറഞ്ഞു. ഫ്രാങ്കോ പീഡനക്കേസില്‍ അപ്പീല്‍ പോകുന്നവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ടെന്നും ഡിഫൻസ് ലോയറെ പോലും കടത്തിവെട്ടുന്ന തരത്തിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍ എന്നത് നിസാരമായി കാണരുതെന്നും ഷാഹിന കൂട്ടിച്ചേര്‍ത്തു.
പാവം ഫ്രാങ്കോ മുളക്കലിനെ പീഡിപ്പിച്ചതിന് കന്യാസ്ത്രീക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്‍കുന്നു. ഈ വിധി അനീതിയാണ്. നാളെ ഇത്തരം സാഹചര്യങ്ങളില്‍ പരാതിയുമായി ആരും വരാത്ത സാഹചര്യമുണ്ടാക്കുന്ന വിധി- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
"കൊന്നത് തന്റെ കുട്ടികൾ തന്നെയാണെന്ന്." അത് ഇരന്നു വാങ്ങിയതാണെന്നാണ് സുധാകരന്റെ നെറികെട്ട വീരസ്യം. ഇതിന് സമാനമായ നിന്ദ്യമായ പ്രതികരണം സുധാകരനിൽ നിന്നല്ലാതെ മറ്റൊരാളിൽ നിന്നും കേരളത്തിൽ കേൾക്കാൻ കഴിയില്ല.
ഇങ്ങനെ പോയാല്‍ ഇവര്‍ വൈകാതെ പിണറായി വിജയന്റെ പേരില്‍ അമ്പലമുണ്ടാക്കും. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ് എന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഇര'ക്കൊപ്പം എന്ന് പറയാനെളുപ്പമാണെന്നും അക്രമിക്കൊപ്പം സഹകരിക്കില്ലെന്ന് പറയാന്‍ ആരുമില്ലെന്നും ജോയ് മാത്യൂ പറഞ്ഞിരുന്നു. ഈ നിലപാടിനെ വിമര്‍ശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യൂ രംഗത്തെത്തിയിരിക്കുന്നത്.
കമ്മീഷൻ തെളിവെടുപ്പ് തുടങ്ങിയ സമയത്ത് എൻെറ തൊഴിൽ വിലക്കിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യയിൽ കൊടുത്ത കേസ് എനിക്കനുകൂലമായി വിധിച്ചിരുന്നു. എന്നെ വിലക്കാൻ ഗൂഢാലോചന നടത്തിയ ബി. ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ള സുഹൃത്തുക്കൾ അന്ന് ഹേമ കമ്മീഷനിൽ പറഞ്ഞത് ആ വിധിക്കെതിരെ ഞങ്ങൾ സുപ്രീം കോടതിയിൽ പോയിട്ടുണ്ട് അവിടെ ഞങ്ങൾ ജയിക്കും എന്നാണ്.
സ്വയം മനസാക്ഷി വിറ്റു ജീവിക്കുന്ന, ജീവിതത്തിലും അഭിനയിക്കുന്ന, ആളുകളെ പറ്റിയ്ക്കാൻ അറിയാവുന്ന പകൽ മാന്യന്മാരാണ് ഇവിടെ ഇരയ്ക്കൊപ്പം ടാഗുമായി ഷോ കാണിക്കാൻ ഇറങ്ങിയിരിക്കുന്നത്.
തങ്കകൊല്സിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു. ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ് . രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും