ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന് പ്രബന്ധത്തില്‍ പരാമര്‍ശിച്ചത് നോട്ടപ്പിശകാണെന്നും തെറ്റുതിരുത്തി പ്രബന്ധം ഒന്നുകൂടെ അച്ചടിച്ച് പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാർ വിസിക്ക് നൽകിയ മറുപടിയിലും ആവർത്തിച്ചു.
ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴയും പ്രതികരിച്ചിരുന്നു. 'ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിളളിയുടെ പേരില്‍ പരാമര്‍ശിക്കപ്പെട്ട സംഭവത്തില്‍ ഗൈഡിനുള്‍പ്പെടെ വലിയ പിഴവാണ് സംഭവിച്ചത്.