കൊച്ചി: ക്രൗഡ് ഫണ്ടിംഗിൽ സര്‍ക്കാര്‍ നിരീക്ഷണം ആവശ്യമാണെന്ന് കേരള ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാം എന്നുള്ള അവസ്ഥയാണ് നിലവിലുള്ളത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. പണം എവിടെ നിന്നാണ് വരുന്നതെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന പോലീസ് ഇക്കാര്യത്തില്‍ ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. ക്രൗഡ് ഫണ്ടിംഗിന്‍റെ ഭാഗമായി ചാരിറ്റി യു ട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നതെന്നും കോടതി ചോദിച്ചു.
അപൂര്‍വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിക്ക് സര്‍ക്കാരിന്‍റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്രൗഡ് ഫണ്ടിംഗിലേക്ക് പണം നല്‍കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ ഇക്കാര്യത്തില്‍ അത്യാവശ്യമാണ്. പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ ലഭിക്കുമ്പോള്‍ നിരവധി തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്‍റെ മേല്‍നോട്ടം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.