തിരിച്ചടി ഞങ്ങള്‍ അവസാനിപ്പിക്കില്ല, അവര്‍ അനുഭവിക്കും: നെതന്യാഹു; ഗസ്സ ചോരക്കളം

ഗസ്സക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 'അവര്‍ ഞങ്ങളുടെ തലസ്ഥാനത്തെ ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തി. അവരതിന് അനുഭവിക്കും. തിരിച്ചടി ഞങ്ങള്‍ അവസാനിപ്പിക്കില്ല,’ തെല്‍ അവീവിലെ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കൂടിക്കാഴ്ചയില്‍ നെതന്യാഹു പറഞ്ഞു.

അതിനിടെ, ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 100 കടന്നു. 28 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 109 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 580 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഷെല്ലാക്രമണത്തില്‍ ഗസ്സയിലെ ആറ് നില പാര്‍പ്പിട സമുച്ചയം തകര്‍ന്നു. ഗസ്സയിലെ 1000 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്നാണ് നെതന്യാഹു ഊറ്റം കൊണ്ടത്.

പാലസ്തീനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ അതിര്‍ത്തി കടന്നെത്തിയ ലെബനീസ് യുവാക്കള്‍ക്ക് നേരെ ഇസ്രായേല്‍ സൈനികര്‍ വെടിവെപ്പ് നടത്തി. ആക്രമണത്തില്‍ ഒരു ലെബനീസ് യുവാവ് കൊല്ലപ്പെട്ടതായി ലെബനനിലെ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലിന്റെ നടപടിക്കെതിരെ ലോകത്തുടനീളം വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇസ്രായേല്‍ - പാലസ്തീന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച യുഎന്‍ സുരക്ഷാ സമിതി ചേരും. ഈജിപ്ഷ്യന്‍ പ്രതിനിധി നേരിട്ടെത്തി ഇരുവിഭാഗങ്ങളോടും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുവെങ്കിലും 'ഹമാസിനെയും അവരുടെ സൈനിക കേന്ദ്രങ്ങളും നിയന്ത്രണങ്ങളെ.യും ഇല്ലാതാക്കുന്നതോടെയെ അത് സാധ്യമാകൂ' എന്നായിരുന്നു നെതന്യാഹുവിന്റെ ഉപദേഷ്ഠാവിന്‍റെ പ്രതികരണം.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More