ഡല്‍ഹി: 'വെല്ലുവിളികൾ തിരഞ്ഞെടുക്കൂ' എന്ന സന്ദേശമുയർത്തി ഈ വർഷത്തെ വനിതാ ദിനം ആഘോഷിക്കുമ്പോൾ രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് പുറമേ നിരവധി ദേശീയ നേതാക്കളും ആശംസകളുമായി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
''വിവിധ മേഖലകളിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന സ്ത്രീകളെ രാജ്യം ബഹുമാനിക്കുന്നു. ലിംഗ നീതി ഉറപ്പാക്കി, സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തി മുന്നോട്ട് പോകാൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം'' - രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ട്വീറ്റ് ചെയ്തു.
"രാജ്യത്തെ വനിതകളുടെ നിരവധി നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. വിവിധ മേഖലകളിലൂടെ സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി അവസരങ്ങൾ സൃഷ്ടിക്കും" - പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
''സ്ത്രീകളുടെ സ്വാതന്ത്ര്യം അവരുടെ സ്വയംപര്യാപ്തതയിൽ അധിഷ്ഠിതമാണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ സർക്കാർ മുന്നോട്ടു പൊയത്. അവരുടെ സുരക്ഷയും ആത്മവിശ്വാസവും സർക്കാരിൻ്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതൊരു ദീർഘമായ പോരാട്ടമാണ്. നമ്മുടെ സമൂഹവും, ഈ ലോകം തന്നെയും കൂടുതൽ ഊർജ്ജത്തോടെ അത് ഏറ്റെടുത്തു കൊണ്ടുപോകേണ്ടതുണ്ട്. ഇടതുപക്ഷം, കൂടുതൽ കരുത്തോടെ തുല്യനീതിക്കായുള്ള ഈ മുന്നേറ്റത്തിൻ്റെ മുന്നണിയിൽ തന്നെ ഉണ്ടാകും''- മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
"ചരിത്രവും ഭാവിയും സൃഷ്ടിക്കാൻ സ്ത്രീകൾക്ക് സാധിക്കും. നിങ്ങളെ തടയാൻ ആരെയും അനുവദിക്കരുത്" കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറിച്ചു.
''ഇന്ന് ആഘോഷിക്കേണ്ടത് മറ്റുള്ളവരുടെ അവകാശങ്ങൾക്കായി നിലകൊണ്ട നൊദീപ് കൗർ, ദിഷാ രവി, സഫൂറ സർഗാർ, ദേവാംഗന കലിത്, ഓർസ് തുടങ്ങിയ സ്ത്രീകളുടെ മനോഭാവമാണ്'' എന്ന് പറഞ്ഞുകൊണ്ടാണ് രാജ്യത്തെ പ്രമുഖ അഭിഭാഷകരില്‍ ഒരാളായ പ്രശാന്ത് ഭൂഷൺ വനിതാ ദിനാശംസകള്‍ നേര്‍ന്നത്.
തൻ്റെ ജോലിസ്ഥലത്തെ വിവേചനത്തെ കുറിച്ചാണ് നടി സണ്ണി ലിയോൺ വനിതാ ദിനത്തിൽ സംസാരിക്കുന്നത്. ജോലിയെക്കുറിച്ച് വിവേചനപരവും ലൈംഗീകാധിക്ഷേപം നിറഞ്ഞതുമായ അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവാർഡ് പരിപാടികളിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സണ്ണി ലിയോൺ ട്വീറ്റ് ചെയ്തു .
"രാജ്യത്തെ വനിതകളുടെ നിരവധി നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. വിവിധ മേഖലകളിലൂടെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നത് സർക്കാരിന് ബഹുമാനമാണ്" പ്രധാന മന്ത്രി നരേന്ദ്ര മോദി.
"ചരിത്രവും ഭാവിയും സൃഷ്ടിക്കാൻ സ്ത്രീകൾക്ക് സാധിക്കും. നിങ്ങളെ തടയാൻ ആരെയും അനുവദിക്കരുത്" കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറിച്ചു.
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക,വിദ്യാഭ്യാസ, രാക്ഷ്ട്രീയ, ഉന്നമനം ലക്‌ഷ്യം വെച്ചുകൊണ്ട് എല്ലാവർഷവും മാർച്ച് 8 ന് വനിതാദിനം ആഘോഷിക്കുന്നത്.