രാജ്യത്ത് വ്യാപക സ്വകാര്യവത്കരണത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെരുമയുടെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്താനാകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ബാധ്യതയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങള്‍ നടത്തല്‍ സര്‍ക്കാരിന്‍റെ നയമല്ലെന്നും മോദി പറഞ്ഞു.
നൂറ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കും. നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിവിധങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. അവയെല്ലാം പ്രവർത്തിക്കുന്നത് പൊതുജനത്തിന്റെ നികുതി പണം കൊണ്ടാണ്. ഇവ നടത്തികൊണ്ടുപോകൽ വലിയ ബാധ്യതയാണ്. അതുകൊണ്ട് . നാല് പ്രധാനമേഖലകൾ ഒഴികെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുകയാണ് സർക്കാറിന്റെ നയമെന്നും മോദി വ്യക്തമാക്കി.