ഫെബ്രുവരി 9 മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിക്കും. ശമ്പള പരിഷ്കരണം നടപ്പാക്കുക, 2016 മുതലുള്ള അലവൻസുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പള കുടിശികയാണ് നൽകാനുള്ളത്. കഴിഞ്ഞ ദിവസം സർക്കാർ അംഗീകരിച്ച ശമ്പള പരിഷ്കണ കമ്മീഷൻ റിപ്പോർട്ടിലും ഇത് സംബന്ധിച്ച് നിർദ്ദേശമില്ല. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. ഒപി അടക്കം ബഹിഷ്കരിക്കും. സമരത്തെ ശക്തമായി നേരിടാനുള്ള സർക്കാർ നീക്കത്തെ ചെറുക്കുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്. ഡോക്ർമാർക്കെതിരെ അച്ചടക്ക നടപടി എടുത്താൽ നിയമപരമായി നേരിടും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ചർച്ചക്കില്ലെന്ന നിലപാടിലാണ് സർക്കാർ. രോഗികളെ ബുദ്ധിമുട്ടിച്ച് സമരം തുടർന്നാൽ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശമ്പള കുടിശിക പൂർണമായും കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോഴില്ലെന്നാണ് സർക്കാറിന്റെ നിലപാട്.