ഉത്തരക്കടലാസുകൾ വഴിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി കണ്ണൂർ സർവകലാശാല. ഉത്തരകടലാസുകളുടെ ചുമതലയുണ്ടായിരുന്ന അധ്യാപകനെതിരെയാണ് സർവകലാശാല നടപടി എടുത്തത്. പരീക്ഷ ചുമതലകളിൽ നിന്ന് ഈ അധ്യാപകനെ ഒഴിവാക്കാനും സർവകലാശാല തീരുമാനിച്ചു.
മൂല്യനിർണയത്തിനായി ഉത്തരകടലാസുകൾ ബൈക്കിൽ കൊണ്ടുപോകുമ്പോൾ വഴിയിൽ വീഴുകയായിരുന്നെന്നാണ് അധ്യാപകന്റെ വിശദീകരണം. വിശദീകരണം തൃപ്തിരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരകടലാസുകളാണ് വഴിയരുകിൽ നിന്ന് കിട്ടിയത്. ഡിസംബർ 23 നാണ് പരീക്ഷ നടന്നത്. ഉത്തര കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായതാണ്. അതേസമയം ഈ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.