പശ്ചിമബംഗാൾ നിയസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകളിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയായി. ബാക്കിയുള്ള സീറ്റുകളിൽ ചർച്ച പുരോഗമിക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു. 217 സീറ്റുകളിലാണ് ഇനിയും ധാരണയുണ്ടാകേണ്ടത്. ഈ മാസം അവസാനത്തോടെയാണ് ചർച്ചകൾ പൂർത്തിയാവുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടികൾ നേടിയ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റുകൾ നിശ്ചയിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ നിയമസാഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 44 ഉം സിപിഎം 33 സീറ്റുകളുമാണ് നേടിയത്. അധികാരത്തിൽ എത്തിയ തൃണമുൽ കോൺഗ്രസ് 211 സീറ്റാണ് കരസ്ഥമാക്കിയത്. ഇത്തവണ മിക്ക മണ്ഡലങ്ങളിലും ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ചേക്കും.
തെരഞ്ഞെടുപ്പിലെ സിപിഎം സഖ്യത്തിന് കോൺഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയിരുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ ആകും ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ്.