വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട് കേസിൽ സിബിഐക്കും കേന്ദ്രസർക്കാറിനും സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി. ഒരു മാസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണം. ലൈഫ് മിഷനിൽ വിദേശ സംഭാവന സ്വീകരിക്കുകയോ വിദേശ വിനിമയ നിയന്ത്രണ ചട്ടം ലംഘിക്കുകയോ ചെയ്തിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേസ് എടുത്തത് ഫെഡറൽ ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു. ലൈഫ് മിഷനിൽ ക്രമക്കേട് നടന്നോ എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തുകയല്ലേ ഉചിതമെന്ന് സംസ്ഥാന സർക്കാറിനോട് കോടതി ചോദിച്ചു.
ക്രമക്കേടിലെ അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സിആർപിസി 482 ആം വകുപ്പ് പ്രകാരം സമർപ്പിച്ച ഹർജിയിന്മേലുള്ള വിധിക്കെതിരെ സുപ്രീംകോടതിയിലാണ് അപ്പീൽ നൽകേണ്ടതെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം. ഇതിനാലാണ് അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ സമർപ്പിക്കാതിരുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാറിന്റെ ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളി. പദ്ധതി ഇടപാടില്‍ ലൈഫ്മിഷന്‍ സിഇഒയ്‌ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. ഇടപാടുകളിലെ ധാരണാപത്രം മറയാക്കുകയാണെന്നും ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സി.ബി.ഐയുടെ വാദങ്ങളും കോടതി അംഗീകരിച്ചു