ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി. ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് ഇന്ത്യയിൽ നിയമ വിധേയമായി നടത്താവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചതിനെതിരെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കള്ളപ്പണ ഇടപാടുകൾ വർദ്ധിക്കുന്നെവെന്ന കാരണം പറഞ്ഞാണ് ആർബിഐ 2 വർഷം മുമ്പ് ക്രിപ്റ്റോ കറൻസികൾ നിരോധിച്ചത്. സാങ്കല്‍പ്പിക പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതും നിരോധനത്തിനുളള കാരണമായി. 2018 ഏപ്രിലിലാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്.
ക്രിപ്‌റ്റോകറന്‍സികളില്‍ ഏറ്റവും മൂല്യമുള്ളത് ബിറ്റ്‌കോയിനാണ്. 8,815 ഡോളറിലാണ് കറന്‍സിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യണ്‍ ഡോളറാണ് ബിറ്റ്‌കോയിന്റെ മൊത്തം വിപണിമൂല്യം. 2017ല്‍ ഒരു ബിറ്റ്‌കോയിന് 20000 ഡോളര്‍ വിലയുണ്ടായിരുന്നു. പിന്നീട് ഇടിഞ്ഞു 3000 ഡോളറിലേക്ക് എത്തി. ഇപ്പോള്‍ 10000ത്തിന് മുകളിലാണ് വിനിമയം നടക്കുന്നത്.