പാലക്കാട് തേങ്കുറിശി ദുരഭിമാന കൊലയിൽ പെൺകുട്ടി ഹരിതയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയിൽ. ഹരിതയുടെ അച്ഛൻ പ്രഭുകുമാറിനെ കോയമ്പത്തൂരിൽ നിന്നാണ് കസ്റ്റഡയിൽ എടുത്തത്. ബന്ധുവിന്റെ വീട്ടിൽ നിന്ന് പുലർച്ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തു. അസൂത്രിത കൊലപാതമാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഭർത്താവ് അനീഷിനെ പ്രഭുകുമാറാണ് വെട്ടിക്കൊന്നതെന്ന് ഹരിത പൊലീസിന് മൊഴി നൽകി. അമ്മവനായ സന്ദരേശൻ പിള്ള നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും ഹരിത പറഞ്ഞു. ഹരിതയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ വീട്ടുകാർ പറഞ്ഞു. എന്നാൽ പൊലീസ് നടപടിയെടുത്തില്ലെന്നും ഇവർ പരാതിപെട്ടിട്ടുണ്ട്. ഈ മാസം 7 നാണ് പൊലീസിൽ പരാതി നൽകിയത്. പ്രഭുകുമാർ തന്നെയും അക്രമിക്കാൻ ശ്രമിച്ചെന്ന് അനീഷിന്റെ സഹോദരൻ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇന്നലെ വൈകീട്ടാണ് അനീഷിനെ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. അനീഷും സഹോദരനും ബൈക്കിൽ പോകുമ്പോഴാണ് അക്രമം ഉണ്ടായത്. കഴുത്തിലും കാലിലുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 3 മാസം മുമ്പാണ് അനീഷും ഹരിതയും വിവാഹിതരായത്. ഏറെകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം ഹരിതയുടെ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നില്ല.