തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ട്രംപ് കോടതിയില്‍

തന്നെ പെൻ‌സിൽ‌വാനിയയിലെ വിജയിയായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ട് ട്രംപ്. തെരഞ്ഞെടുപ്പില്‍ വിപുലമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ പ്രചാരണ വിഭാഗമാണ്‌ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കപ്പെട്ടതിനാല്‍ പെൻ‌സിൽ‌വാനിയയിലെ ജനറൽ അസംബ്ലിക്ക് അവിടുന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കണമെന്നാണ് ട്രംപ് ജില്ലാ ജഡ്ജി മാത്യു ബ്രാന്നിനോട് ആവശ്യപ്പെട്ടത്. നിലവില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് പെൻ‌സിൽ‌വാനിയയിലെ ജനറൽ അസംബ്ലിയില്‍ ഭൂരിപക്ഷം.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് കൂടുതല്‍ (30) ഇലക്ടറല്‍ വോട്ടുകള്‍ നേടിയത്. കേവല ഭൂരിപക്ഷത്തിന് 270 വോട്ടുകള്‍ മാത്രംമതി. 232 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ഇതുവരെ നേടാനായത്. എന്നാല്‍, ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

അതിനിടെ, തെരഞ്ഞെടുപ്പില്‍ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയ തിരഞ്ഞെടുപ്പ് സുരക്ഷാഏജന്‍സി ഉന്നതോദ്യോഗസ്ഥനെ ട്രംപ്‌ പുറത്താക്കി. ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പാണെന്ന ക്രെബ്‌സിന്റെ ആരോപണം വസ്തതയ്ക്ക് നിരക്കുന്നതല്ലെന്നും അതിനാല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ പിരിച്ചുവിടുകയാണ് എന്നാണ് ട്രംപ്‌ ട്വീറ്റ് ചെയ്തത്.

അതേസമയം, പുതിയ പ്രസിഡന്റിനു ഭരണം കൈമാറുന്നതിന്റെ ചുമതലയുള്ള ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷൻ (ജിഎസ്എ) ഇതുവരെ ജോ ബൈഡനെയും കമലാ ഹാരിസിനെയും വിജയികളായി അംഗീകരിച്ചിട്ടില്ല.

Contact the author

International Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More