കൊവിഡ് വാക്സിന്‍ നിര്‍മ്മാണ കമ്പനികളെ ഹാക്ക് ചെയ്യാന്‍ ഉത്തര കൊറിയയുടേയും റഷ്യയുടെയും പിന്തുണയുള്ള ഹാക്കര്‍മാര്‍ കിണഞ്ഞു ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റ്. 'ഫാൻസി ബിയർ' എന്ന് വിളിക്കപ്പെടുന്ന റഷ്യൻ ഹാക്കര്‍മാരും 'സിങ്ക്', 'സീരിയം' എന്ന് വിളിക്കപ്പെടുന്ന ഉത്തരകൊറിയൻ ഹാക്കര്‍മാരുമാണ് സമീപകാല ഹാക്കിംഗിനു പിന്നിലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.
റഷ്യൻ ഹാക്കർമാർ വാക്‌സിൻ ഗവേഷണ കമ്പനികളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നതായി യുകെയുടെ ദേശീയ സൈബർ സുരക്ഷാ കേന്ദ്രം (എൻസിഎസ്‌സി) മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും റഷ്യ നിഷേധിച്ചു. ഏഴ് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങള്‍ ആക്രമിക്കാനുള്ള ശ്രമം തങ്ങള്‍ തടഞ്ഞുവെന്ന് സൈബർ സുരക്ഷാ സോഫ്റ്റ്വെയർ നിര്‍മ്മാതാവ് കൂടിയായ മൈക്രോസോഫ്റ്റ് അറിയിച്ചു.
കാനഡ, ഫ്രാൻസ്, ഇന്ത്യ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിലെ വാക്സിൻ ഗവേഷകരെയും ഹാക്കര്‍മാര്‍ ഉന്നംവച്ചിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചില ശ്രമങ്ങൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും, ചിലത് വിജയകരമായിരുന്നതായി മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി.