പടക്ക നിരോധനത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

പടക്കങ്ങൾ നിരോധിച്ച കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്   ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഉത്സവങ്ങൾ പ്രധാനമാണെന്ന് മനസിലാക്കുന്നു എന്നാൽ ജനങ്ങളുടെ  ജീവൻ തന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണുള്ളതെന്ന് ജസ്റ്റിസ് സിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. 

ആരോഗ്യ കാരണങ്ങളും കൊവിഡും ചൂണ്ടിക്കാട്ടി ബം​ഗാളിൽ പടക്കങ്ങൾ നിരോധിക്കാൻ ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ സഞ്ജിബ് ബാനർജി, അരിജിത് ബാനർജി എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി കർശനമായി നടപ്പാക്കാൻ സർക്കാരിനോട്  നിർദ്ദേശിച്ചു. ഉത്തരവ് പാലിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടും ഹൈക്കോടതി തേടിയിട്ടുണ്ട്.  നവംബർ 10 മുതൽ 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

പടക്കങ്ങൾ പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും ഇത് കൊവിഡ് രോഗികളുടെ ആരോഗ്യനില വഷളാക്കാനും, കൊവിഡ് അതീവജാഗ്രത പട്ടികയിൽ ഉള്ളവർക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. മഞ്ഞുകാലത്ത് കൊവിഡ് വ്യാപനം വർദ്ധിക്കാൻ സാധ്യതയുള്ളതിനാല്‍, മുൻകരുതലിന്റെ ഭാഗമായാണ് നിരോധനം. നിരോധനാജ്ഞ മറികടന്ന് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നവർക്കെതിരെ  കർശന നിയമനടപട സ്വീകരിക്കുമെന്ന് കൊല്‍ക്കൊത്ത അഡീഷണൽ മുൻസിപ്പൽ കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. 

 ദീപാവലി, ഛാട്ട് പൂജ, ജഗധാത്രി പൂജ എന്നീ ആഘോഷങ്ങൾ വരാനിരിക്കെയാണ് ഹൈക്കോടതി നടപടി. രാജസ്ഥാൻ, കർണാടക, ഹരിയാന, ദില്ലി സംസ്ഥാനങ്ങൾ ഉത്സവ സീസണിന് മുന്നോടിയായി പടക്കങ്ങൾ  നിരോധിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 15 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More