കെ. എം. ഷാജി എം.എൽ.എ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു സീറ്റ് അനുവദിക്കാൻ ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഷാജിയുടെ ഭാര്യയേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എംഎല്‍എ നല്‍കിയ സ്വത്തുവിവരങ്ങളില്‍ കാര്യമായ കൃത്രിമമുണ്ട് എന്നാണ് അന്വേഷണ ഏജന്‍സി കരുതുന്നത്. കെ എം ഷാജി എംഎല്‍എ നല്‍കിയ സത്യവാങ്ങ് മൂലത്തില്‍ കാണിച്ചതിലധികം സ്വത്തു വകകള്‍ നിലവില്‍ ഷാജിയുടെയും ഭാര്യയുടെയും പേരില്‍ ഉണ്ട് എന്നാണു പ്രാഥമിക വിലയിരുത്തല്‍.
ഷാജിയുമായി നേരത്തെ പണമിടപാട് ഉണ്ടായിരുന്ന മുന്‍ യൂത്ത് ലീഗ് നേതാവ് ടി ടി ഇസ്മയിലിനെ കഴിഞ്ഞ ദിവസം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. താനും ഷാജിയുമായുള്ള പണമിടപാടിനെ സംബന്ധിച്ചാണ് ഇ ഡി ചോദിച്ചത് എന്ന് ഇസ്മയില്‍ വെളിപ്പെടുത്തിയിരുന്നു. ആശയെ ചോദ്യം ചെയ്യുന്നതിനിടെ ഷാജിക്കെതിരെ പുതിയ പരാതിയുമായി ഐ.എൻ.എൽ നേതാവ് എൻ.കെ അബ്ദുൾ അസീസ് ഇ.ഡി ഓഫീസിൽ എത്തി. സ്വർണക്കടത്ത്, ഹവാല കേസ് പ്രതികളായ കുടുക്കിൽ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണമെന്നാണ് പരാതി.