ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിച്ചു. ഈ ഘട്ടത്തിൽ 15,000 പേർക്ക് വരെ പ്രതിദിനം ഉംറ കർമ്മങ്ങൾ നിർവഹിക്കാം. പുറത്തുനിന്നുള്ളവർക്കും ഇനിമുതൽ നമസ്കാരം നടത്താമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഇനിമുതൽ പ്രതിദിനം 40,000 പേർ ഹറമിൽ നമസ്കാരത്തിനെത്തും. 14 ദിവസത്തോളം നീണ്ടു നിൽക്കുന്ന ഉംറ തീർത്ഥാടനത്തിന്റെ രണ്ടാംഘട്ടത്തിൽ രണ്ടു ലക്ഷത്തിഇരുപതിനായിരം പേർ തീർഥാടനം നിർവഹിക്കാൻ എത്തും. പ്രാർത്ഥനാ കർമ്മങ്ങൾക്കായി മസ്ജിദുൽ ഹറമിൽ 5,60,000 പേർ ഒത്തുചേരും. മദീന റൗദയിലേക്കുള്ള സന്ദർശനവും അവിടെ വെച്ചുള്ള നമസ്കാരവും ഇന്നുമുതൽ ആരംഭിച്ചു. 11,880 പേർക്കാണ് റൗദാ സന്ദർശനത്തിനുള്ള അനുമതി നൽകിയിട്ടുള്ളത്.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിർത്തിവച്ച ഉംറ തീർത്ഥാടനം ഒക്ടോബർ നാലിനാണ് പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രതിദിനം 6000 തീർഥാടകർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പ്രാർത്ഥനാ കർമ്മങ്ങൾ നിർവഹിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More