പ്രതിഷേധ പ്രകടനങ്ങൾ നിരോധിച്ച് തായ് ഭരണകൂടം

തായ്ലാന്‍ഡ് ഭരണകൂടം തലസ്ഥാനമായ ബാങ്കോക്കിൽ പ്രതിഷേധ പ്രകടനങ്ങൾ നിരോധിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചുകൊണ്ടാണ് ഭരണകൂടം അടിയന്തിര ഉത്തരവ് ഇറക്കിയത്. രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായ് ഇത്തരത്തിലുള്ള അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് 4 മണിയോടെയാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇതിനെ തുടർന്ന് മൂന്ന് നേതാക്കൾ ഉൾപ്പെടെ നിരവധി പ്രതിഷേധകരെ വ്യാഴാഴ്ച്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാൽ, അവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അനോൺ നമ്പ, പെൻഗ്വിൻ എന്നറിയപ്പെടുന്ന വിദ്യാർത്ഥി നേതാവ് പരിത് ചിവാരക്, പനുസായ സിതിജിറാവറ്റനാകുൽ  എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പനുസായക്കെതിരായ ചാർജുകൾ പൊലീസ് വായിച്ചു കൊടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതിനിടെ അവരെയും മറ്റ് പ്രവർത്തകരെയും പൊലീസ് വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.

തായ് പ്രധാനമന്ത്രി പ്രായുത് ചാൻ- ഓച്ചയുടെ രാജി ആവശ്യപ്പെട്ട് വൻ വിദ്യാർത്ഥി പ്രക്ഷോപങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തായി നടക്കുന്നത്. സർക്കാർ അടുത്തിടെ  ഭരണഘടനയിൽ കൊണ്ടുവന്ന ഭേദഗതികൾ തിരുത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ട്. രാജഭരണ സംവിധാനത്തിൽ പരിഷ്കരണങ്ങൾ  കൊണ്ടുവരണമെന്ന ആവശ്യവും ഓഗസ്റ്റ് മുതൽ പ്രതിഷേധകർ ഉന്നയിക്കുന്നുണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More