പെരുമഴയില്‍ വലഞ്ഞ് ആന്ധ്രയും തെലങ്കാനയും

ആന്ധ്ര പ്രദേശിലും തെലങ്കാനയിലും മഴ കനക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും പല പ്രദേശങ്ങളും പ്രളയത്തിലായി. ആന്ധ്രയിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ രണ്ട് സംസ്ഥാനങ്ങളിലെയും ജനജീവിതം ദുസ്സഹമായി. സംസ്ഥാനത്തെ പ്രളയ തീവ്രത എത്രത്തോളമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഇന്ന് അവലോകനം ചെയ്യും. മഹാരാഷ്ട്രയിൽ നാല് പേരും തെലങ്കാനയിൽ പതിനൊന്ന് പേരുമാണ് മഴ കാരണമുണ്ടായ അപകടങ്ങളിൽ മരിച്ചത്.  ഒക്ടോബർ 14ന് തെലങ്കാനയിൽ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. 

ശക്തമായ മഴയെതുടർന്ന് ഒസ്മാനിയ സർവകലാശാല ഒക്ടോബർ 14നും 15നും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഒക്ടോബർ 16 മുതലുള്ള പരീക്ഷകൾ ടൈം ടേബിൾ അനുസരിച്ച് നടക്കുമെന്നും സർവകലാശാല അറിയിച്ചു. ഡോക്ടർ ബി. ആർ അംബേദ്കർ സർവകലാശാലയും പരീക്ഷകൾ മാറ്റിവെച്ചു.

Contact the author

National Post

Recent Posts

National Desk 8 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 12 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More