സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല.ബാറുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകൾ തുറക്കുന്ന അപകടം ചെയ്യുമെന്ന് യോഗം വിലയിരുത്തി. എക്സൈസ് മന്ത്രി, ചീഫ് സെക്രട്ടറി കമ്മീഷണർ, ബെവ്കോ എംഡി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ മാർഗ രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. നിരോധനാഞ്ജ പ്രഖ്യാപിച്ചതിനാൽ ഇത് സംബന്ധിച്ച് തീരുമാനം നീളുകയായിരുന്നു. തുടർന്ന് നിലവിലെ സാഹചര്യം പരിഗണിച്ച് വീണ്ടും ശുപാർശ സമർപ്പിക്കാൻ മുഖ്യമന്ത്രി എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. ബാറുകൾ തുറന്നാൽ കൗണ്ടർ വഴിയുള്ള മദ്യ വിൽപന അവസാനിപ്പിക്കും. ബാറുകളിലെ ചില്ലറ വിൽപന അവസാനിപ്പിക്കണമെന്ന് ബെവ്കോ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ കനത്ത നഷ്ടമാണ് ഓരോ മാസവും ബെവ്കോക്ക് ഉണ്ടാകുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാറുകൾ തുറക്കാൻ അനുവദിക്കണമെന്ന് ബാർ ഉടമകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യ വകപ്പിന്റെ നിലപാടായിരിക്കും നിർണായകം. നേരത്തെ ബാറുകൾ തുറക്കാനുള്ള എകസൈസ് വകുപ്പിന്റെ തീരമാനം മുഖ്യമന്ത്രി ഇടപെട്ട് നീട്ടിവെപ്പിക്കുകയായിരുന്നു.