നിരവധി സംഘർഷങ്ങൾക്ക് കാരണമായ അതിർത്തിത്തർക്കം പരിഹരിക്കാനായുള്ള ഒത്തുതീർപ്പ് ചർച്ചക്ക് തയ്യാറാണെന്ന് ലബനോനും ഇസ്രയേലും. അമേരിക്ക നേതൃത്വം വഹിക്കുന്ന സമാധാന ചർച്ചക്ക് തയ്യാറാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
കഴിഞ്ഞ ദിവസം ലബനീസ് പാർലിമെന്റ് സ്പീക്കർ നബി ബെറിയാണ് സമാധാന ചർച്ചക്ക് രാജ്യം തയ്യാറാണെന്ന് അറിയിച്ചത്. അമേരിക്കയുടേയും ഇസ്രായേലിന്റെയും അതിർത്തിപ്രദേശമായ ബ്ലൂ ലൈനിൽ വെച്ചാണ് ചർച്ച നടക്കുക. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലായിരിക്കും ചർച്ച.
ഇസ്രയേലും ലബനോനും തമ്മിൽ വർഷങ്ങളായി അതിർത്തി തർക്കത്തിലാണ്. പലസ്തീൻ വിഷയത്തിൽ ഇസ്രായേലിന് അനുകൂലമായി മാത്രം നിലപാടെടുക്കുന്ന അമേരിക്ക കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയിൽ 'സമാധാനം' കൊണ്ടുവരുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. എന്നാൽ ഭൂരിഭാഗം ലോകരാജ്യങ്ങളും അമേരിക്കയുടെ നീക്കത്തെ സംശയത്തോടെയാണ് നോക്കി കാണുന്നത്. ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കുന്നതിനുള്ള ഗൂഢനീക്കാമാണിതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.