ഈജിപ്തില്‍ അബ്ദേൽ ഫത്തഹ് അല്‍സിസിയുടെ ഏകാധിപത്യ ഭരണത്തിനെതിരായ പ്രക്ഷോഭം ശക്തമാവുന്നു. അല്‍സിസിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ കൂറ്റന്‍ റാലികളാണ് അരങ്ങേറിയത്. പോലീസും പ്രക്ഷോഭകാരികളും പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കെയ്‌റോ, ഗിസ, ഡാമിയേറ്റ, നൈൽ ഡെൽറ്റ, ലക്‌സോർ തുടങ്ങിയ നഗരങ്ങളില്‍ ഇന്നലെ ജുമുഅ നമസ്കാരത്തിന് എത്തിയ ജാനങ്ങള്‍ ഒന്നായി തെരുവിലിറങ്ങി പ്രതിഷേധിച്ചു.
സ്‌പെയിനില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദലിയുടെ ആഹ്വാന പ്രകാരമാണ് അല്‍ സീസി ഭരണകൂടത്തിനെതിരേ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. സിസി നിങ്ങളുടെ മക്കളെ കൊന്നു, സിസി നിങ്ങളുടെ കുടുംബത്തെ നശിപ്പിച്ചു, സിസി നിങ്ങളുടെ വെള്ളം വിറ്റു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജനം തെരുവിലിറങ്ങിയത്. തെക്കന്‍ അസ്യൂട്ട് ഗവര്‍ണറേറ്റിലും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ഭരണകൂടത്തിനെതിരെ ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തു.