ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു. കുഞ്ഞിന്റെ അമ്മയാണ് ഈ ക്രൂരകൃത്യം നടത്തിയത്. ആണ്‍കുഞ്ഞ് ജനിക്കാത്തതിലുളള നിരാശയാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭോപ്പാലിലാണ് സംഭവം നടന്നത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം സരിതയാണ് എല്ലാവരെയും അറിയിച്ചത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശോധനക്ക് ശേഷം വെളളം നിറച്ച ഡ്രമ്മിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് സരിത കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ആണ്‍കുഞ്ഞിനെ ആയിരുന്നു സരിത ആഗ്രഹിച്ചിരുന്നതെന്നും പെൺകുഞ്ഞ് ജനിച്ചത് മുതല്‍ ഇവര്‍ നിരാശയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.