പ്രതിഷേധങ്ങൾ വകവെച്ചില്ല, ദേശീയ ഗുസ്തി ചാമ്പ്യനെ ഇറാന്‍ തൂക്കിലേറ്റി

ലോക രാജ്യങ്ങളുടെയും അന്താരാഷ്​ട്ര കായിക സമൂഹത്തി​ന്റെയും എതിർപ്പ്​ വകവെക്കാതെ ഗുസ്​തി താരം നവീദ്​ അഫ്​കാരിയുടെ (27) വധശിക്ഷ ഇറാൻ നടപ്പാക്കി. 2018 ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയെന്നാണ് നവിദ് അഫ്കാരിക്കെതിരെ ഇറാൻ ആരോപിച്ചിരുന്നത്. ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും ഇറാന്റെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

തന്നെ പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്കാരി പറഞ്ഞിരുന്നു. താൻ എപ്പോഴെങ്കിലും മരണപ്പെടുകയാണെങ്കിൽ ഒരു നിരപരാധി കൂടി കൊല്ലപ്പെട്ടു എന്നും ന്യായത്തിനായി ശ്രമിക്കുകയും പോരാടുകയും ചെയ്തിട്ടും വധിക്കപ്പെട്ടുവെന്ന് നിങ്ങൾ അറിയണമെന്നും താൻ ആഗ്രഹിക്കുന്നതായി അഫ്‌കാരിയുടേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയിൽ പറയുന്നു. ഇറാനിയൻ നിയമപ്രകാരം മരണത്തിന് മുമ്പ് കുടുംബത്തെ കാണുന്നത് അനുവദനീയമായിട്ടുപോലും അഫ്കാരിയെ അതിൽനിന്നും തടഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. 

പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ അന്യായമായി അദ്ദേഹത്തിന്റെ പേരിൽ കുറ്റം ചുമത്തുകയായിരുന്നു എന്ന് വേൾഡ് പ്ലേയേഴ്‌സ് അസോസിയേഷൻ പറഞ്ഞു. വധശിക്ഷയുമായി മുന്നോട്ട് പോയാൽ ഇറാനെ ലോക കായികരംഗത്ത് നിന്ന് പുറത്താക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. 

Contact the author

international Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More