പ്രതിരോധ മേഖലയില്‍ എഫ്ഡിഐ 74 ശതമാനമായി ഉയർത്തി കേന്ദ്രം

പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം (എഫ്ഡിഐ) 74 ശതമാനമായി ഉയർത്തി കേന്ദ്രം. ഇതുവരെ 49 ശതമാനമായിരുന്നു വിദേശനിക്ഷേപം അനുവദിച്ചിരുന്നത്. അത് കുത്തനെ ഉയര്‍ത്തണമെന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം മുന്നോട്ടുവെച്ച നയരേഖക്ക് കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞദിവസം അംഗീകാരം നൽകി. 

പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം ദേശീയ സുരക്ഷായുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കേന്ദ്രത്തിന്റെ നീക്കം രാജ്യതല്പര്യത്തിന് എതിരാണെന്നാണ് പ്രധാന ആക്ഷേപം. ഇതുവരെ 51 ശതമാനം സർക്കാരിന്റെ നിക്ഷേപമായിരുന്നു. അടിയന്തിരമായി ഇത്തരമൊരു നയം കൊണ്ടുവന്നതിനു പിന്നിലെ കാരണം കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിൽ ഉൽ‌പാദനം വർദ്ധിപ്പിക്കുക, പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുക, സ്വകാര്യമേഖലയുടെ വിപുലീകരണം വർദ്ധിപ്പിക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആത്മാനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നടന്ന ഓൺലൈൻ സെമിനാറിൽ പറഞ്ഞിരുന്നു. എന്നാൽ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി പ്രതിരോധ മേഖലയിലെ എഫ്ഡിഐ വർധിപ്പിക്കുന്നത് രാജ്യ സുരക്ഷക്ക് ഭീഷണിയായേക്കുമെന്ന ആശങ്ക രാജ്യത്ത് നിലനിൽക്കുന്നുണ്ട്. 

സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട മറ്റ് നയങ്ങളോടൊപ്പം മെയ് മാസത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ എഫ്ഡിഐ വർധിപ്പിക്കുക എന്ന നയം മുന്നോട്ടുവെച്ചത്.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 18 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More