സെർബിയൻ എംബസി തെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നേരത്തെ അമേരിക്കയും തങ്ങളുടെ എംബസി ജറുസലേമിലേക്ക് മാറ്റിയിരുന്നു.
ഇസ്രായേൽ-പലസ്തീൻ സമാധാന കരാർ നിലവിൽ വരുന്നവരെ ഇസ്രായേലിന്റെ നയതന്ത്ര പ്രവർത്തനങ്ങളെല്ലാം ടെൽ അവീവ് കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. ജറുസലേമിൽ ഇസ്രായേൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും സമാധാനപരമായി തർക്കം പരിഹരിക്കുന്നതുവരെ അത് അംഗീകരിക്കാൻ ലോക രാഷ്ട്രങ്ങൾ വിമുഖത കാണിക്കുകയാണ്. എന്നാൽ 2017ൽ ട്രംപ് ഭരണകൂടം ജറുസലേമിലേക്ക് മാറ്റുകയും ഇസ്രായേലിന്റെ അവകാശവാദങ്ങൾക്ക് പൂർണ്ണപിന്തുണ നൽകുകയുമായിരുന്നു. ജൂലൈ 2021ഓടെ സെർബിയൻ എംബസിയും ജെറുസലേമിലേക്ക് മറ്റുമെന്നാണ് നേതാന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 'ജറുസലേംമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിനും എംബസി അങ്ങോട്ട് മാറ്റിയതിനും സെർബിയൻ പ്രസിഡന്റ്റിനു നന്ദി പറയുന്നുവെന്ന്' നെതന്യാഹു പറഞ്ഞു. ഇത്തരമൊരു സന്ദർഭം ഉണ്ടാകാൻ കാരണക്കാരനായ ട്രംപിനും നന്ദി പറയാൻ അദ്ദേഹം മറന്നില്ല.
1967ലാണ് ഇസ്രായേൽ കിഴക്കൻ ജെറുസലേം പിടിച്ചടക്കുന്നത്. തുടർന്ന് ജറുസലേമിനെ രാഷ്ട്ര തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഐക്യ രാഷ്ട്ര സംഘടനയും മറ്റ് പല രാഷ്ട്രങ്ങളും ഈ നീക്കത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ല.