മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ പുനപ്രസിദ്ധീകരിച്ച് ഫ്രഞ്ച് മാഗസിൻ

പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള വിവാദമായ കാര്‍ട്ടൂണ്‍ ഫ്രാൻസിലെ ചാർളി ഹെബ്ദോ മാസിക പുനപ്രസിദ്ധീകരിച്ചു. 2015 ജനുവരി ഏഴിന് ഹെബ്ദോയുടെ ഓഫീസിനുനേരെ ഭീകരാക്രമണമുണ്ടാവാന്‍ കാരണമായ കാര്‍ട്ടൂണാണ് വീണ്ടും പ്രസിദ്ധീകരിച്ചത്. 'ഞങ്ങള്‍ ഒരിക്കലും വിശ്രമിക്കില്ല, വിട്ടുകൊടുക്കുകയുമില്ല' എന്ന് പുതിയലക്കത്തില്‍ മാസികയുടെ ഡയറക്ടര്‍ ലോറന്റ് സോറിസോ പറയുന്നു. 

2015-ൽ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പാരീസിലെ മാഗസീനിന്റെ ഓഫീസില്‍ നടന്ന തീവ്രവാദീ ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം നടത്തിയവർ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ഇന്നലെയാണ് നടന്നത്. ആ ദിവസം തന്നെ  വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു മാഗസിന്‍ മാനേജ്മെന്റ്.

മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ടു ഭീകരരാണ് അന്ന് മാസികയുടെ ഓഫീസില്‍ വെടിവയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമായാണ് അക്രമം നടത്തിയത്.

Contact the author

News Desk

Recent Posts

International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More