കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളിൽ സമയക്രമീകരണം ഏർപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഓണക്കാലത്തെ തിരക്കു കുറക്കാനാണ് സമയ ക്രമീകരണം ഏർപ്പെടുത്തിയത്. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടേത്ാണ് തീരുമാനം. അടുത്തമാസം 9 ആം തീയതി വരെയാണ് നിയന്ത്രണം.
0 മുതൽ 3 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവർക്ക് രാവിലെ 10 മുതൽ 12 മണിവരെയാണ് ഇടപാടുകൾക്ക് സമയം അനുവദിച്ചത്. 4,5,6,7, ൽ അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് 12 മണിമുതൽ 2 മണിവരെയാണ് സമയം അനുവദിച്ചത്. 8,9 നമ്പറിൽ അവസാനിക്കുന്നവർക്ക് രണ്ടര മുതൽ നാലു വരെയാണ് സമയം. എസ് ബി അക്കൗണ്ടുകളിൽ ഇടപാടു നടത്തുന്നതിനാണ് സമയ ക്രമീകരണം ഏർപ്പെടുത്തിയത്. വായപയുമായോ മറ്റു സേവനങ്ങൾക്കോ ഇടപാടുകൾക്കോ സമയക്രമീകരണം ബാധകമല്ല.
കണ്ടെയ്ൻമെന്റ് സോണുകളിൽ പകുതി ജീവനക്കാരെ ഉപയോഗിച്ച് ബാങ്കുകൾ പ്രവർത്തിക്കാൻ കളക്ടർമാർ നേരത്തെ അനുമതി നൽകിയിരുന്നു. അതേസമയം ഇടപാടുകാരെ ബാങ്കിൽ പ്രവേശിപ്പിക്കുന്നത് നിയന്ത്രണങ്ങളോടെ അയിരിക്കണമെന്ന് ജില്ലാ ഭരണ കൂടം നിർദ്ദേശിച്ചിട്ടുണ്ട്.