രാമക്ഷേത്ര നിര്‍മ്മാണം പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ഏറ്റെടുക്കുന്നത് ഭരണഘടനാ വിരുദ്ധം - സിപിഎം

ഡല്‍ഹി: രാജ്യത്തെ ഭരണഘടനയുടെ അന്തഃസത്തക്ക് എതിരായ പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രിയുടെയും യുപി മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മ്മാണ കാര്യത്തില്‍ നടക്കുന്നത് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ചുമതല രാമക്ഷേത്ര ട്രസ്റ്റ് ഏറ്റെടുക്കണമെന്നാണ് സുപ്രീം കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചത്. അതിനു പകരം കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഈ പ്രവൃത്തി ഏറ്റെടുക്കുന്നത് ഭരണഘടനയുടെയും കോടതി വിധിയുടെയും ലംഘനമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

ബാബറി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണ് എന്നാണു വിധിയില്‍ സുപ്രീം കോടതി പ്രസ്താവിച്ചത്. ഈ കേസിലെ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം മസ്ജിദ് തകര്‍ത്ത സംഭവത്തിനു മുന്‍കാല പ്രാബല്യത്തോടെ നിയമസാധുത നല്‍ കാനാണ് കേന്ദ്ര - യുപി സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ബാബറി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കം ഇരുപക്ഷത്തിനും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കണമെന്നാണ് തുടക്കം മുതല്‍ തങ്ങള്‍ സ്വീകരിച്ച നിലപാടെന്നും സിപിഎം  പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തെ മതനിരപേക്ഷതയും ഭരണഘടനയുടെ അന്തഃസത്തയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ മതവികാരത്തെ ചൂഷണം ചെയ്യുന്നത് തിരിച്ചറിയണമെന്നും ഇത് അനുവദിക്കരുതെന്നും സിപിഎം പോളിറ്റ് ബ്യൂറോ ജനങ്ങളോട് ആഹ്വാനം ചെയ്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 12 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More