മധ്യ പ്രദേശ് ജഡ്ജി ബെതുൽ മഹേന്ദ്ര ത്രിപാഠിയും മകനും വിഷാംശമുള്ള ചപ്പാത്തി കഴിച്ച് മരിച്ച നിലയിൽ. ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയും തന്ത്രിയും ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജഡ്ജിയെയും കുടുംബത്തെയും ഇല്ലാതാക്കാൻ ശ്രമിച്ച യുവതി, ത്രിപാഠി ചിന്ദ്വാരയിൽ എത്തിയപ്പോൾ അദ്ദേഹത്തെ ബന്ധപ്പെടുകയും പിന്നീട് ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് (എസ്പി) സിമല പ്രസാദ് പറഞ്ഞു. ചിന്ദ്വാര ജില്ലയിൽ എൻജിഒ നടത്തുന്ന സന്ധ്യ സിംഗ് (45) വീടിന്റെ ഐശ്വര്യത്തിനായി നടത്തിയ പൂജയ്ക്ക് ശേഷം വിഷം കലർത്തിയ ഗോതമ്പ് മാവ് കുടുംബത്തിന് നൽകിയതായാണ് പോലീസ് ആരോപിക്കുന്നത്. ജൂലൈ 20നാണ് ജഡ്ജി മാവ് വീട്ടിലേക്ക് കൊണ്ടുവന്നുത്. ജഡ്ജിയും മകനും ചപ്പാത്തി കഴിച്ച ശേഷം ഛർദ്ദിക്കാൻ തുടങ്ങിയെന്നും ജൂലൈ 23 ന് ഗുരുതരാവസ്ഥയിലായതി നിലയില്‍ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജൂലൈ 25 ന് ഇരുവരുടെയും നില കൂടുതല്‍ വഷളായതിനെത്തുടർന്ന് അവരെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മകൻ ആശുപത്രിയിൽ എത്തുന്നതിനു മുൻപേ മരിണപ്പെട്ടു. ത്രിപാഠി ഞായറാഴ്ച ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.