തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ അന്വേഷണം നീളുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സ്വർണക്കടത്ത് റാക്കറ്റിലേക്ക്. കള്ളക്കടത്ത് റാക്കറ്റുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടു കിടക്കുന്നവർ നിരവിധിയാണ്. മുൻപും സമാനമായ രീതിൽ വലിയ അളവിൽ കോൺസുലേറ്റ് വഴി സ്വർണം കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമാനം. അര ക്വിന്റലിന് കൂടുതൽ ഭാരമുള്ള നയതന്ത്ര ബാഗുകൾ കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഓരോ തവണയും വിവിധ സംഘങ്ങൾക്കായാണ് ഇവർ സ്വർണം എത്തിച്ചത്. സംസ്ഥാനത്തിനും അകത്തും പുറത്തുമുള്ള കള്ളക്കടത്ത് സംഘങ്ങൾക്ക് സ്വർണ കൈമാറിയിട്ടുണ്ട്. സ്വപ്നയും സരിത്തും ഇടനിലക്കാരായാണ് പ്രവർത്തിച്ചത്. സ്വപ്നയുടെ കോൺസുലേറ്റ് ബന്ധമാണ് ഇവർ ഇതിന് ഉപയോഗിച്ചത്.
കമ്മീഷൻ വ്യവസ്ഥയിലാണ് ഇവർ സ്വർണ കടത്താൻ സഹായിച്ചത്. 25 ശതമാനമായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്. ഇടനില നിലനിൽക്കുന്ന എല്ലാവർക്കുമായി ഇത് ഇവർ വീതിച്ച് നൽകും. നയതന്ത്ര ബാഗേജ് വിമാനത്താവളത്തിന് പുറത്ത് എത്തിക്കുക, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ നിർദ്ദേശിക്കുന്നവർക്ക് സ്വർണം കൈമാറുക എന്നതാണ് സ്വപ്ന അടക്കമുള്ള ഇടനിലക്കാരുടെ ചുമതല. സംസ്ഥാനത്ത് അകത്തും പുറത്തുമുള്ള കള്ളക്കടത്ത് സംഘങ്ങൾക്കെതിരെ അന്വേഷണം നീക്കാനാണ് കസ്റ്റംസും എൻഐഎ യും ലക്ഷ്യമിടുന്നത്. എയർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടനിലക്കാരാക്കി മുൻപ് നടന്ന കള്ളക്കടത്തും കസ്റ്റംസ് അന്വേഷിക്കും. ഈ ഘട്ടങ്ങളിൽ എല്ലാം തന്നെ അന്വേഷണം ക്യരിയർമാരിൽ അവസാനിച്ചിരുന്നു. ഈ വസ്തുത കൂടി പരിഗണിച്ചാണ് എൻഐഎയുടെയും കസ്റ്റംസും അന്വേഷണം വിപുലമാക്കുന്നത്.